Mathrubhumi Disha

പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി പ്രൊഫെഷൽ കോഴ്സ് പ്രവേശനത്തിന് ശ്രമിക്കുന്ന കുട്ടികളെ സഹായിക്കാൻ സെമിനാർ നടത്തുക എന്ന ആശയം വർഷങ്ങൾക്കു മുൻപേ മനസ്സിലുദിച്ചതാണ്. അപ്പോൾ ഒക്കെ ഇത് നടത്തുന്നതിനുള്ള ചെലവ് എങ്ങനെ നേരിടും എന്നും മറ്റും ആലോചിക്കുകയായിരുന്ന സമയമുണ്ട്. പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോളും ഒരു പിന്തുണ കിട്ടിയില്ല. മാർക്കെറ്റിങ്ങുകാരോട് പറഞ്ഞപ്പോൾ ആശാവഹമായ മറുപടിയല്ല കിട്ടിയത്.

അങ്ങനെയിരിക്കെ മാതൃഭൂമിയിൽ ന്യൂ മീഡിയ എന്ന ഒരു വിഭാഗം വരുകയും ജയദീപ് അതിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി വരികയും ചെയ്തതോടെയാണ് എല്ലാ വർഷവും ഞാൻ ആഗ്രഹിച്ചിരുന്ന പദ്ധതി നടത്താൻ തയ്യാറായത്. അങ്ങനെ തുടങ്ങിയ സെമിനാർ എല്ലാ വർഷവും മുടങ്ങാതെ നടന്നു. ഇപ്പോൾ പത്താം വർഷ സെമിനാർ നടക്കുകയാണ് . ജയദീപ് ഇപ്പോൾ ക്ളബ് എഫ് എം ലാണ്. തുടങ്ങാൻ ജയദീപ് കാണിച്ച ഉത്സാഹം മറക്കാനാകില്ല.

എൻട്രൻസ് കമ്മിഷണർ മാവോജി ആണ് ആദ്യ സെമിനാർ ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ ന്യൂ മീഡിയ എന്ന പേരൊക്കെ പോയി. എങ്കിലും ഓൺലൈൻ മാർക്കറ്റിങ്ങുകാർ തന്നെയാണ് സംഘാടകർ. ആശയവും വിദദ്ധരുമായുള്ള ആശയവിനിമയവും ഒക്കെ ആദ്യം മുതൽ ഇപ്പോൾ വരെ എഡിറ്റോറിയൽ ടീം ആണ്. ഞാൻ റിട്ടയർ ചെയ്തപ്പോൾ , അജീഷ് അതിന്റെ ചുമതല വഹിക്കുന്നു. പറഞ്ഞുവന്നത്, എന്തെങ്കിലും ആശയം എഡിറ്റോറിയൽ സംബന്ധമായി ഞങ്ങൾക്ക് തോന്നിയാൽ അത് നടപ്പാക്കി കിട്ടാൻ ഒരാളെ കിട്ടുക എന്നത് വളരെ വലിയ കാര്യമാണ്. ജയദീപ് പല കാര്യങ്ങളിലും വലിയ ആശ്വാസമായിരുന്നു.

ജയദീപ്
ജയദീപ്

ക്ലാസ് എടുക്കാൻ വരുന്ന ഫാക്കൽറ്റിക്കു ഒന്നാം തരം ഹോട്ടലിൽ താമസ സൗകര്യം ഒരുക്കുക, ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യമുള്ളവർക്ക് അത് തയ്യാറാക്കുക, യാത്രാ സൗകര്യം ഒരുക്കുക, എയർപോർട്ട് അഥവാ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിക്ക് അപ്പ് ഒരുക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും നല്ല നിലവാരം പുലർത്താൻ അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ആരംഭകാലത്തു ജയദീപിനോടൊപ്പം എന്നെ എഡിറ്റോറിയൽ കാര്യങ്ങളിലും മന്ത്രിമാരുമായി സംസാരിക്കുത് വരെ ചെയ്ത വ്യക്തിയാണ് ഇപ്പോൾ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ പ്രിൻസിപ്പൽ കറസ്പോണ്ടൻറ് ആയ വിനോദ് നെടുമുടി. വിനോദ് മാതൃഭൂമി വിട്ടത് എനിക്ക് വലിയ ക്ഷീണമുണ്ടാക്കി. ആശയം ഞാൻ കൊണ്ടുവരിക, ജയദീപും വിനോദും കൂടി അത് നടപ്പിലാക്കുക എന്നതായിരുന്നു ആദ്യകാലത്തെ രീതി.

ജയദീപുമായി അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു. ഞാൻ കോഴിക്കോട് നിന്ന് ട്രാൻസ്ഫർ ആയി 1987 ഡിസംബറിൽ കൊച്ചിയിൽ എത്തുമ്പോൾ എഡിറ്റോറിയൽ വിഭാഗം മറ്റുള്ളവരിൽ നിന്ന് വിട്ടു നിന്നിരുന്നു. അത് കണ്ട എനിക്ക് ജയദീപിന്റെ സാമീപ്യം വളരെ ഉത്സാഹം തന്നിരുന്നു. ആദ്യ വർഷം പരിപാടി നടത്താൻ ജയദീപ് വളരെ വിഷമിച്ചു. പിറ്റേ വർഷം മുതൽ ആ പ്രശ്നമേ ഉണ്ടായില്ല. ഈ മാസം മെയ് 21 നു തിരുവനന്തപുരത്തു ടാഗോർ തിയ്യറ്ററിൽ പത്താം വർഷ സെമിനാർ നടക്കുകയാണ്. പിന്നെ കോഴിക്കോടും കൊച്ചിയിലും നടക്കും. ഇതിന്റെ കഷ്ടപ്പാട് നന്നായി അറിയുന്ന എനിക്ക് എല്ലാം നന്നായി നടക്കാൻ ആശംസിക്കാനേ ഇപ്പോൾ കഴിയു.

2 COMMENTS

  1. Indeed a commendable journey, Iam glad to participate and contribute for the 2 years of association with Ask Expert… All the best sir…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.